2010 ഏപ്രിൽ 17, ശനിയാഴ്‌ച

ഭൂമിക്കായ്‌

ഇനിയും
അളന്നു  നീ  തിരിക്കും
തുണ്ടായെന്റെ
അകവും   പുറവും
നീ   ചുരന്നു
        ഊറ്റം കൊള്ളും .

എന്റെ
[നിന്റെയും ] പച്ചപ്പ്‌
അരിഞ്ഞു   പുറംതള്ളും
ചന്തയില്‍   ചരക്കാക്കി
        വിറ്റ്  നിക്ഷേപം   കൂട്ടും .

പിന്നെ
മാളികപ്പുറമേറി
മദിച്ചു  നീ
ഓരോ മണ്‍തരിയിലും
വിഷം  കലര്‍ത്തും .,
        കുതികൊള്ളും.

ഒരിക്കല്‍ 
തളര്‍ന്നു
ഖിന്നനായ്   തണല്‍ തേടി
എന്നിലേ-
യ്ക്കടര്‍-'ന്നത് -
        നിനയ്ക്കെ ..
        നീറുന്നു    ഞാന്‍ .

അകലെയകലേയ-
ല്ലാ ദുരന്തം  എന്നറിയെ ...
അകം പുകഞ്ഞുലയുന്നു ....
        എക്കാലവും
        എന്റെ
        സ്വപ്നമായിരുന്നു   നീ .

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍