എന്നോ
സ്വയം തീര്‍ത്ത
കല്ലറയില്‍
എന്റെ കുഞ്ഞേ
കുറിക്കയാ-
ണിടറും ഈ വാക്കുകള്‍
കണ്ണ്
തെളിയെത്തെളിയെ
നെഞ്ചേറ്റി നീ
മുമ്പേ പറന്നു
പാടേണ്ടുന്ന പാട്ടുകള്‍
വെന്ത കല്‍പ്പാദം..
ഇടറിയ നെഞ്ചിടി -
പ്പെങ്ങോ മറന്നു ഞാന്‍
വചൂ കിനാവുകള്‍ .
നെഞ്ചകം വിങ്ങി
വിതുമ്പിയിന്നോളം
എന്തിനോ കാത്ത
വാങ്ങ്മയ ജ്വാലകള്‍ .
ഇന്നേറെ മന്ദം
സ്പന്ദിക്കുമെന്‍
സിരാ സന്ധിയില്‍
ആലേഖനം ചെതൊരുന്മകള്‍
നോവറിയിക്കാത്ത ...
വേവറിയിക്കാത്ത ...
എന്നിലിടംകൊണ്ട
ആഗ്നേയ സൂക്തികള്‍ ...
കണ്ണുതെളിയെ ത്തെളിയെ
നെഞ്ചേറ്റുക...
മുമ്പേ പറന്നു നീ
പാടിമുന്നേറുക .
മുമ്പേ ..
പറക്കുവോരല്ലോ ...
ജീവിതത്തിന്റെ -
യന്തരാളത്തില്‍
വെളിച്ചമാകുന്നവര്‍ ...!
2010 മാർച്ച് 12, വെള്ളിയാഴ്‌ച
2010 മാർച്ച് 1, തിങ്കളാഴ്‌ച
ക്ഷണം
വരണം
നിഴല്‍ ഏറെയുള്ള
നിരത്തു മുറിച്ചു കടന്ന്.
വരണം ...വരണം ...
വളവ് ഏറെയുള്ള
വഴി നടന്ന്.
മറവില്‍
തിരിവ് ഉണ്ടെന്ന്‍ ഉറപ്പിച്ച്...
തിരിവില്‍
മറവി പാടില്ലത് നിരീക്ഷിച്ച്...
കല്ലും മുള്ളും വിതച്ച്
ഒളി കണ്ണുമായ്
ചില പുള്ളുകള്‍
കണ്ണില്‍ കൊത്തുമെന്നത്
നിരൂപിച്ച്...
കൊടി തോരണം കെട്ടി
കാത്തുകാത്തിരിക്കുന്ന
കുഴിയും കുണ്ടും കണ്ട്
കണ്ടതായ് ഭാവിക്കാതെ ...
വരണം ...
അടച്ചിട്ട മനസ്സിന്‍
അറകളില്‍ ഇടമുണ്ട്
ഈറന്‍ മാറിയിരിക്കാം
ഇളവേല്കാം.
നിഴല്‍ ഏറെയുള്ള
നിരത്തു മുറിച്ചു കടന്ന്.
വരണം ...വരണം ...
വളവ് ഏറെയുള്ള
വഴി നടന്ന്.
മറവില്‍
തിരിവ് ഉണ്ടെന്ന്‍ ഉറപ്പിച്ച്...
തിരിവില്‍
മറവി പാടില്ലത് നിരീക്ഷിച്ച്...
കല്ലും മുള്ളും വിതച്ച്
ഒളി കണ്ണുമായ്
ചില പുള്ളുകള്‍
കണ്ണില്‍ കൊത്തുമെന്നത്
നിരൂപിച്ച്...
കൊടി തോരണം കെട്ടി
കാത്തുകാത്തിരിക്കുന്ന
കുഴിയും കുണ്ടും കണ്ട്
കണ്ടതായ് ഭാവിക്കാതെ ...
വരണം ...
അടച്ചിട്ട മനസ്സിന്‍
അറകളില്‍ ഇടമുണ്ട്
ഈറന്‍ മാറിയിരിക്കാം
ഇളവേല്കാം.
കിളിപാട്ട്
പിന്നെയുമൊരു കിളി
ക്കൂടു ഞാനൊരുക്കുന്നു
വന്നിടാം പാറിപ്പറ -
ന്നിതിലെ യിണക്കിളി.
ഇരിക്കാന്‍ ചില ചെറു -
ചില്ലകള്‍ , ചിറകിങ്ങു
ഒതുക്കിയുറങ്ങാനെന്‍
പുല്‍പ്പായ വിരിപ്പുകള്‍ .
പുലരെ -
പ്പഴന്തുണ്ട്
പ്രാതലി ,ന്നിടയ്കിടെ
നല്ലിളം പുല്‍ച്ചാടികള്‍ .
തീറ്റയും , കുടിയുമാ-
യുച്ചകള്‍ , നാമം ജെപി -
ച്ചെത്തുന്ന സായം സന്ധ്യ -
യ്കീയിളം കൂട്ടില്‍
ചേക്കയേറലും ,ഉറക്കവും .
മധുരം ...
മധുരമി ജ്ജീവിതം..!
ഇണയ്കെന്റെ-
യാഗമ സന്ദേശം ..
ഇങ്ങെത്താതെയിരിക്കില്ല .
ക്കൂടു ഞാനൊരുക്കുന്നു
വന്നിടാം പാറിപ്പറ -
ന്നിതിലെ യിണക്കിളി.
ഇരിക്കാന്‍ ചില ചെറു -
ചില്ലകള്‍ , ചിറകിങ്ങു
ഒതുക്കിയുറങ്ങാനെന്‍
പുല്‍പ്പായ വിരിപ്പുകള്‍ .
പുലരെ -
പ്പഴന്തുണ്ട്
പ്രാതലി ,ന്നിടയ്കിടെ
നല്ലിളം പുല്‍ച്ചാടികള്‍ .
തീറ്റയും , കുടിയുമാ-
യുച്ചകള്‍ , നാമം ജെപി -
ച്ചെത്തുന്ന സായം സന്ധ്യ -
യ്കീയിളം കൂട്ടില്‍
ചേക്കയേറലും ,ഉറക്കവും .
മധുരം ...
മധുരമി ജ്ജീവിതം..!
ഇണയ്കെന്റെ-
യാഗമ സന്ദേശം ..
ഇങ്ങെത്താതെയിരിക്കില്ല .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
അനുയായികള്‍
എന്നെക്കുറിച്ച്
- K. Thankappan
- 1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ് ബുക്സ് (ഡി. സി.) 2005 നവംബര്‍