2010 മേയ് 17, തിങ്കളാഴ്‌ച

പഞ്ചതത്രം

ഇരയ്ക്ക്   പിമ്പേ
പാഞ്ഞെത്താന്‍
വേട്ടനായുടെ
          കുതിപ്പ്   വേണം .

വേലിചാടിക്കടക്കുംപോള്‍
വേഷംകെ -
           ട്ടറിവാകണം.

ചോടളന്നു  കുതിക്കണം.
'കുതി' യൊപ്പം   എത്തണം.
ഇരയ്ക്ക്
ഇരുന്നണയ്ക്കാന്‍ ...
ഇളവേല്‍ക്കാന്‍ ...
          'ഇടം' ഏകാതിരിക്കണം .

കുതിചൊപ്പം
എത്തുനേരം
'കൂട്ടി'നെന്നു   നടിക്കണം .
തരത്തില്‍   കുരല്‍കുത്തി -
പ്പറിക്കുമ്പോള്‍
ഊര്‍ജമുള്ളില്‍
          ജ്വലിക്കണം .
പിന്നെ-
യൊന്നു മാറിഞ്ഞില്ലെന്ന  ഭാവം
          വരിക്കണം .

ചാരത്ത്
ഓമനിക്കാന്‍
സദാ വേണം
         മുയല്‍ക്കുരുന്നുകള്‍.
      
         

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍