2010 മാർച്ച് 12, വെള്ളിയാഴ്‌ച

മുമ്പേ പറന്നു പാടുക

എന്നോ
സ്വയം  തീര്‍ത്ത 
കല്ലറയില്‍
എന്റെ  കുഞ്ഞേ
കുറിക്കയാ-
      ണിടറും ഈ  വാക്കുകള്‍

കണ്ണ് 
തെളിയെത്തെളിയെ
നെഞ്ചേറ്റി  നീ
മുമ്പേ  പറന്നു 
       പാടേണ്ടുന്ന  പാട്ടുകള്‍


വെന്ത കല്‍പ്പാദം..
ഇടറിയ  നെഞ്ചിടി -
പ്പെങ്ങോ  മറന്നു  ഞാന്‍
        വചൂ  കിനാവുകള്‍ .

നെഞ്ചകം  വിങ്ങി
വിതുമ്പിയിന്നോളം
എന്തിനോ  കാത്ത
        വാങ്ങ്മയ  ജ്വാലകള്‍ .


ഇന്നേറെ  മന്ദം 
സ്പന്ദിക്കുമെന്‍
 സിരാ സന്ധിയില്‍
      ആലേഖനം  ചെതൊരുന്മകള്‍

നോവറിയിക്കാത്ത ...
വേവറിയിക്കാത്ത ...
എന്നിലിടംകൊണ്ട
      ആഗ്നേയ  സൂക്തികള്‍ ...


കണ്ണുതെളിയെ ത്തെളിയെ
നെഞ്ചേറ്റുക...
മുമ്പേ പറന്നു നീ
      പാടിമുന്നേറുക .


മുമ്പേ ..
പറക്കുവോരല്ലോ ...
ജീവിതത്തിന്റെ -
യന്തരാളത്തില്‍
       വെളിച്ചമാകുന്നവര്‍ ...!





അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍