2010 മേയ് 29, ശനിയാഴ്‌ച

ഇന്ത്യ
















യാത്രയ്കിടയില്‍
തീവണ്ടിയില്‍നിന്നും
ചവുട്ടിപുറത്താക്കപ്പെട്ടവന്റെ
തൊപ്പിപോയി.
തേച്ചുമിനുക്കിയ
പാദുകങ്ങളും പോയി.

           കൊത്തം കല്ലുകളില്‍
           കമിഴ്ന്നുവീണ അവന്‍
           ചോരയിറ്റുന്ന മുറിപ്പാടുകളുമായ്
           പിടഞ്ഞെണീറ്റു.

           കല്‍പൊടിയും
           ചെമ്മണ്ണും പുരണ്ട
           കാല്‍ശരായിയും കോട്ടും
           ഓരോന്നായവന്‍
           അഴിച്ചെറിഞ്ഞു.

ഇത്തിരി നഗ്നതയ്ക്ക്
ഒത്തിരി മറവേണ്ടെന്ന തിരിച്ചറിവ്
അവനു ‘മറ’യായി.
‘മറ’ പിന്നെ മരിക്കുംവരെ
ഊന്നുവടിയായി.

പുറപ്പെട്ടിടത്തേയ്‌ക്ക്
തിരിച്ചുനടക്കെ
ആ ഊന്നുവടിയാലവന്‍
വരഞ്ഞിട്ടത്
ഇന്ത്യ.

* മലയാളം വാരിക. ലക്കം 19.
  2009 ഒക്ടോബര്‍ 9,
 

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍