2010 മേയ് 31, തിങ്കളാഴ്‌ച

എത്തുന്നിടത്ത്

തുടക്കം
ഏകവചനത്തില്‍.
ഏകനായലഞ്ഞ്...
ഏകാന്തതയി-
   ലൊടുങ്ങുന്ന  യാത്ര.

കടവത്ത്...
കര  കാര്‍ന്നു പോകെ.

കടലോരത്ത്...
കഴല്‍  കുഴയും വരെ.

വഴിയോരത്ത്...
വഴുതി  വീഴും  വരെ.

എത്തുന്നിട-
   ത്തൊടുങ്ങുമീ  യാത്ര.

മടുപ്പിന്‍
കഷായം  കുടിച്ച്...
മുഷിഞ്ഞ്...
   മുറിവുണങ്ങും  വരെ.

നെറിവുകേടിന്‍
വിഷസ്പര്‍ശമേറ്റ്...

ഞെരിപ്പോട്  നെഞ്ചാക്കി...
   നിഴലു  നീളും  വരെ.

ഉയിരു  തേയുന്നു.
ഉടലു  ചായുന്നു.

ഒരു  കൈ-
ത്തുമ്പെവിടെ...
   താങ്ങായ്.
ഇരുട്ടു  കുത്തുമ്പോള്‍...
  ഒരു  ചിരിവെളിച്ചം.
     -0-

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

എന്നെക്കുറിച്ച്

1949 നവംബര്‍ 13 ന് ചേര്‍ത്തല താലൂക്കിലെ എരമല്ലൂരില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ഇപ്പോള്‍ എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത് താമസം. കാവ്യസമാഹാരങ്ങള്‍: 1. ചോരവീഴാത്ത ഭൂമി, സെകുലര്‍ ബുക്സ്, കോഴിക്കോട് 1999 ഡിസംബര്‍ 2. കവിജീവിതം, കറന്റ്‌ ബുക്സ് (ഡി. സി.) 2005 നവംബര്‍